29.1 C
Saudi Arabia
Sunday, April 12, 2026
spot_img

പ്രതിഷേധങ്ങളെ അവഗണിച്ച് രാജ്യത്ത് സി എ എ നടപ്പാക്കി കേന്ദ്രം

ന്യൂഡല്‍ഹി: ബഹുജന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് സി എ എ നടപ്പാക്കി. 14 പേര്‍ക്ക് ഇന്ന് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. നേരത്തെ അപേക്ഷിച്ച 14 പേര്‍ക്കാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നെ പൗരത്വ ഭേതഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു.

പൗരത്വ ഭേതഗതി നിയമം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കേന്ദ്ര നിയമം നടപ്പാക്കി തുടങ്ങിയിരിക്കുന്നത്. 1955-ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തിയാണ് പുതിയ നിയമം കൊണ്ട് വന്ന്ത്. 2014 ഡിസംബര്‍ 31നു മുന്‍പ് പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ്. നിയമം. 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു നേരത്തെ പൗരത്വം നല്‍കിയിരുന്നത്. .
നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുങ്ങി.

മുസ്്‌ലിം മതവിഭാഗങ്ങളെ ഇതില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ രാജ്യത്ത് നടന്നിരുന്നു. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനാവകാശത്തിന്റെ ലംഘനമാണ് പുതിയ നിയമഭേദഗതിയെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. അതേ സമയം സിഎഎ നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

Related Articles

- Advertisement -spot_img

Latest Articles