തിരുവനന്തപുരം: ബാര്‍ കോഴ ആരോപണ വിവാദത്തിൽ ബാറുടമ സംഘടനയുടെ വൈസ് പ്രസിഡന്റ് അനിമോൻ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പുറത്ത്. പണം പിരിക്കാന്‍ സംസ്ഥാന പ്രസിഡന്റിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. കെട്ടിടം വാങ്ങുന്നതിന് ഇടുക്കിയില്‍ നിന്ന് 50 ലക്ഷം രൂപയാണ് പിരിക്കേണ്ടിയിരുന്നത്.
പിരിവ് ഉദ്ദേശിച്ച രീതിയിൽ നടക്കാത്തതിനാൽ തന്റെ നേരെ വിമർശനം ഉണ്ടായി. ആ സമ്മർദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടതെന്നും അനിമോൻ പറയുന്നു. അന്ന് പറഞ്ഞത് എന്താണെന്ന് ഇപ്പോൾ ഓർമ്മയില്ല. 45 പേരുള്ള ഗ്രൂപ്പിലാണ് ശബ്ദരേയയിട്ടത്. പണം നൽകാൻ ഗ്രൂപ്പിൽ പലർക്കും താത്പര്യമുണ്ടായിരുന്നില്ല.
അങ്ങനെയാകാം ഓഡിയോ പുറത്ത് പോയതെന്നും സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻറ് കൂടിയായ അനിമോൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. കോഴ നല്‍കാനായിരുന്നില്ല പണമെന്നും മൊഴിയിലുണ്ട്. രാവിലെ 11 ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ മൂന്നര വരെ നീണ്ടു.
കുറവിലങ്ങാട്ടുള്ള ഒരു ഹോട്ടലിൽ വെച്ചാണ് അനിമോനിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. അനിമോന് ശബ്ദം സന്ദേശം കൈമാറിയ വാട്സ്ആപ്പ് ഗ്രൂപ്പിലെ മുഴുവൻ പേരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനുള്ള സാധ്യത കൂടുതലാണ്



