ബെർലിൻ: യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാന്‍സിനോട് പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ പുറത്തായി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാന്‍സിന്റെ ജയം.
കളിയുടെ തുടക്കം മുതൽ ഇരു ടീമും ആക്രമിച്ചു മുന്നേറിയെങ്കിലും ഗോളൊന്നും സ്കോർ ചെയ്തില്ല. നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ ഒന്നും നേടാൻ ഇരു ടീമുകൾക്കും കഴിയാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
20-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ തിയോ ഹെര്‍ണാണ്ടസിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി ഡിയാഗോ കോസ്റ്റ തട്ടിയകറ്റി. ശക്തമായ അറ്റാക്കുകളിലൂടെ പോര്‍ച്ചുഗലും ഫ്രനസിന്റെ ഗോള്‍മുഖത്ത് ഇരച്ചെത്തിക്കൊണ്ടിരുന്നു.
50-ാം മിനിറ്റില്‍ എംബാപ്പെയുടെ ശക്തമായ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി കോസ്റ്റ പിടിച്ചെടുത്തു. അവസാന സമയം വരെ ഇരുടീമുകളും വിജയഗോളിനായി ആക്രമണം കടുപ്പിച്ചെങ്കിലും ഗോൾ പിറന്നില്ല. തുടർന്ന് മത്സരം അധികസമയത്തേക്ക് നീണ്ടു.
അധികസമയത്തും ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും ഗോൾ പിറക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ഫ്രാൻസിന്റെ അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തിയപ്പോൾ പോർച്ചുഗൽ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കി.
ഫ്രാൻസിനായി കൗണ്ടെ, ഡെംബലെ, തിയോ ഹെർണാണ്ടസ്ഫ, ഫൊഫാന, ബാർകോള, എന്നിവർ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. പോർച്ചുഗലിനായി റൊണാൾഡോ, നുനീ മെൻഡസ്, ബെർണാഡോ, സിൽവ, എന്നിവരും ഗോൾ നേടി
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന യൂറോകപ്പ് കൂടിയായിയിരുന്നു ഇത്. സെമിയിൽ ഫ്രാൻസും സ്പെയിനും മൽസരിക്കും.