ന്യൂദൽഹി : ജയിലിൽ കഴിയുന്ന ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹർജിയിൽ വിധി പറയാൻ മാറ്റി. കെജ്രിവാളിന്റെ സ്ഥിര ജാമ്യ അപേക്ഷയിൽ ജൂലൈ 29ന് കോടതി വാദം കേൾക്കും.
അകാരണമായ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ഇടക്കാല ജാമ്യം തേടിയുമാണ് കെജ്രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അന്വേഷണം വഴിതെറ്റിക്കാനുംസാക്ഷികളെ സ്വാധീനിക്കാനും കെജ്രിവാൾ ശ്രമിച്ചെന്ന് സിബിഐ കോടതിയിൽ ആരോപിച്ചു.
കെജ്രിവാൾ ജയിൽ മോചിതൻ ആകാതിരിക്കാൻ വേണ്ടിയാണ് തെളിവുകൾ ഒന്നും ഇല്ലാതിരുന്നിട്ടും സിബിഐ അറസ്റ്റ് ചെയ്തതെന്ന് കെജ്രിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി ചൂണ്ടികാട്ടി.
ജുഡീഷ്യൽ കസ്റ്റഡിയിലിരുന്ന കെജ്രിവാളിനെ ഒരു കാരണവും കൂടാതെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ വിചാരണക്കോടതി ജാമ്യം അനുവദിച്ച സമയത്താണ് സിബിഐ അറസ്റ്റുമായി വന്നതെന്ന് സിംഗ്വി കോടതിയിൽ പറഞ്ഞു.