ന്യൂദല്‍ഹി : പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. വയനാട്ടിലെ 13 വില്ലേജുകളുള്‍പ്പെടെ കേരളത്തിൽ നിന്ന് 131 വില്ലേജുകള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. ആറ് സംസ്ഥാനങ്ങളിൽ നിന്നായി 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കുക.
കരട് വിജ്ഞാപനം പ്രകാരം കേരളത്തില്‍ ആകെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോലമാകും. വയനാട് ദുരന്തത്തിന് പിന്നാലെ ജൂലൈ 31നാണ് കേന്ദ്രസര്‍ക്കാര്‍ കരട് വിജ്ഞാപനം പുറത്തിറക്കിയത്. കരട് വിജ്ഞാപനത്തിന്മേൽ 60 ദിവസത്തിനകം നിര്‍ദ്ദേശങ്ങളും എതിര്‍പ്പുകളും അറിയിക്കാൻ അവസരമുണ്ട്. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്നാട്, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളാണ് പശ്ചിമ ഘട്ടത്തിൽ ഉൾപ്പെടുക. പരിസ്ഥിതി ലോല പ്രദേശമായി തീരുമാനിക്കുന്ന പ്രദേശങ്ങളില്‍ ഖനനം, ക്വാറികളുടെ പ്രവര്‍ത്തനം, മണലെടുപ്പ് തുടങ്ങിയവ നിരോധിക്കും. പുതിയ താപവൈദ്യുത നിലയങ്ങള്‍ തുടങ്ങുകയോ, നിലവിലുള്ളവ വികസിപ്പിക്കുകയോ ചെയ്യാൻ പാടില്ലെന്നും കരടില്‍ നിര്‍ദേശമുണ്ട്
മാനന്തവാടി താലൂക്കിലെ പേരിയ, തൊണ്ടര്‍നാട്, തിരുനെല്ലി, തൃശ്ശിലേരി, സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നൂല്‍പ്പുഴ, കിടങ്ങനാട്, വൈത്തിരി താലൂക്കിലെ അച്ചൂരാനം, കോട്ടപ്പടി, ചുണ്ടേല്‍, പൊഴുതന, കുന്നത്തിടവക, തരിയോട്, വെള്ളരിമല തുടങ്ങി 13 വില്ലേജുകളാണ് വയനാട് ജില്ലയിൽ നിന്നും പട്ടികയിലുള്ളത്. കൂടാതെ കോതമംഗലം താലൂക്കിലെ കുട്ടംപുഴ വില്ലേജ്, ഇടുക്കി താലൂക്കിലെ 9 വില്ലേജുകള്‍, ദേവികുളം താലൂക്കിലെ 14 വില്ലേജുകള്‍, തൊടുപുഴ താലൂക്കിലെ രണ്ടു വില്ലേജുകള്‍, പീരുമേട് താലൂക്കിലെ എട്ട് വില്ലേജുകള്‍, ഉടുമ്പുംചോല താലൂക്കിലെ 18 വില്ലേജുകള്‍, തലശ്ശേരി താലൂക്കിലെ ഒരു വില്ലേജ്, ഇരിട്ടി താലൂക്കിലെ രണ്ടു വില്ലേജുകള്‍, പുനലൂര്‍ താലൂക്കിലെ ആറ് വില്ലേജുകള്‍, പത്തനാപുരം താലൂക്കിലെ രണ്ടു വില്ലേജുകള്‍, എന്നിവ കരട് വിജ്ഞാപന പ്രകാരം പരിസ്ഥിത ലോല പ്രദേശമാകും.
കൊയിലാണ്ടിയിലെ രണ്ട് വില്ലേജുകള്‍, വടകരയിലെ രണ്ട് വില്ലേജുകള്‍, മീനച്ചിലിലെ മൂന്ന് വില്ലേജുകള്‍, കാഞ്ഞിരപ്പള്ളിയിലെ കൂട്ടിക്കല്‍ വില്ലേജ്, താമരശ്ശേരിയിലെ ആറ് വില്ലേജുകള്‍, നിലമ്പൂരിലെ 11 വില്ലേജുകള്‍, അട്ടപ്പാടിയിലെ ആറ് വില്ലേജുകള്‍, ആലത്തൂരിലെ ഒരു വില്ലേജ്, ചിറ്റൂരിലെ മൂന്ന് വില്ലേജുകള്‍, പാലക്കാടിലെ മൂന്ന് വില്ലേജുകള്‍, മണ്ണാര്‍ക്കാടിലെ ഒരു വില്ലേജ്, റാന്നിയിലെ മൂന്ന് വില്ലേജുകള്‍, കോന്നിയിലെ നാല് വില്ലേജുകള്‍, നെടുമങ്ങാട്ടെ മൂന്ന് വില്ലേജുകള്‍, കാട്ടാക്കടയിലെ നാലു വില്ലേജുകള്‍, ചാലക്കുടിയിലെ രണ്ട് വില്ലേജുകള്‍ എന്നിവയും പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.