ന്യൂദൽഹി: മാധബി പുരി ബുച്ചിൻ നടത്തിയ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സെബി ചെയർപേഴ്സൺ ആയിരിക്കെ ഏഴു വർഷം കൊണ്ട് മാധബി പുരി ബുച്ചിൻ 3.71 കോടി രൂപ നേടിയെന്നാണ് പുതിയ റിപ്പോർട്ട്.
കൺസൾട്ടൻസി സ്ഥാപനങ്ങൾ നടത്തി നിയമ വിരുദ്ധമായി മറ്റൊരു കമ്പനിയിൽ നിന്നാണ് മാധബി ഈ വരുമാനം നേടിയത്. അഗോറ അഡ്വൈസറി എന്ന സ്ഥാപനത്തിൽനിന്നാണ് ഇവർ നാലു കോടിയോളം രൂപ വരുമാനം നേടിയത്. സെബി ചെയർപേഴ്സൺ മാധബിക്കും ഭർത്താവിനും 99 ശതമാനം ഓഹരി പങ്കാളിത്തമാണ് ഈ സ്ഥാപനത്തിലുള്ളത്.
ഇതര സ്ഥാപനങ്ങളിൽ നിന്നോ കമ്പനികളിൽ നിന്നും ലാഭമോ ഫീസോ വാങ്ങരുതെന്ന ചട്ടം മധബി ലംഘിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റോയിട്ടേഴ്സ് വാർത്ത ഏജൻസിയാണ് ഹിൻഡൻബർഗ് വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയത്.