പൊള്ളാച്ചി: പ്രണയാഭ്യർഥന നിരസിച്ച വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. കൃത്യത്തിന് ശേഷം യുവാവ് പോലീസിൽ കീഴടങ്ങുകയായിരുന്നു. വടുകപാളയത് പൊൻമുത്തുനഗറിലെ മലയാളിയായ കണ്ണന്റെ മകൾ അവിഷ്‌ക (19) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരനുമായ പ്രവീൺ കുമാറാണ് പോലീസിൽ കീഴടങ്ങിയയത്.
മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് വിദ്യാർഥിനി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രവീൺ കുമാർ വീട്ടിൽ അതിക്രമിച്ചു കയറി അതിക്രൂരമായി കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തുനിന്ന് കടന്നു കളഞ്ഞ പ്രവീൺ കുമാർ വെസ്റ്റ് പോലീസിൽ കീഴടങ്ങുകയിരുന്നു.
കോയമ്പത്തൂരിലെ സ്വകര്യ കോളേജിൽ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായിരുന്നു അവിഷ്‌ക പെൺകുട്ടിയുടെ വീടിന് സമീപം അഞ്ച് വർഷമായി പ്രവീണും കുടുംബവും താമസിച്ചുവരുന്നു. ഈ സമയത്താണ് പ്രവീൺ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. പിന്നീട് അണ്ണാനഗറിലേക്ക് താമസം മാറിയ പ്രവീൺ ഇടക്കിടെ പെൺകുട്ടിയെ ശല്യപെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന്റെ തലേദിവസം പെൺകുട്ടി സുഹൃത്തുക്കളുമായുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നത് പ്രവീൺ കാണാനിടയായി. ഇതേതുടർന്ന് പ്രകോപിതാനായ പ്രവീൺകുമാർ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.