ജിദ്ദ: അനശ്വര രക്തസാക്ഷി നൗഷാദ് പുന്നയുടെ ആറാം രക്തസാക്ഷിത്വ ദിനചാരണവും വക്കം പുരുഷോത്തമൻ ചരമാവാര്ഷിക ദിനാചരണവും ജിദ്ദയിൽ നടന്നു. ഒഐസിസി ജിദ്ദ റീജിയൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ റീജിയണൽ കമ്മിറ്റി ഓഫീസിലായിരുന്നു ചടങ്ങ് നടന്നത്. ഉറച്ച മതേതരത്വ നിലപാടുമായി രാഷ്ട്രീയ ജീവിതം നയിച്ച നൗഷാദിനെ പോലെയുള്ളവർ പകർന്നുതന്ന ആശയങ്ങളും ആദർശങ്ങളും ഒരു വർഗ്ഗീയശക്തിക്കും ഇല്ലാതാക്കാനാവില്ലെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഒഐസിസി ജിദ്ദ റീജിയണൽ പ്രസിഡന്റ് ഹക്കീം പാറക്കൽ അഭിപ്രായപെട്ടു.
കേരളം കണ്ട മികച്ച ഭരണാധികാരിയായിരുന്നു വക്കം പുരുഷോത്തമൻ. പ്രവർത്തിച്ച മേഖലകളിൽ എല്ലാം മികവ് തെളിയിച്ച വ്യക്തിയായിരുന്നു വക്കം എന്നും അദ്ദേഹം അനുസ്മരിച്ചു. ഛത്തീസ് ഗഡിൽ മലയാളികളായ കന്യസ്ത്രീകളെ കള്ള കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഭരണകുട ഭീകരതയെക്കെതിരെ യോഗം പ്രതിഷേധിച്ചു ഫാസിസ്റ്റ് ശക്തികൾ ന്യൂനപക്ഷ വേട്ട നടത്തുമ്പോൾ അതിന് മൗനനുവാദം നൽകുകയാണ് ബിജെപി സർക്കാർ ചെയുന്നത്.
ആൾക്കൂട്ട വിചാരണ നടത്തി ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുവാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സഹീർ മാഞ്ഞാലി. റഷീദ് ബിൻ സാഗർ, ആസാദ് പോരൂര്,അലി തെക്ക്തോട്,, റീജ്യണൽ ജില്ലാ കമ്മിറ്റി ഭാരവാഹികൾ എന്നിവർ യോഗത്തിൽ സംസാരിച്ചു. അസ്ഹബ് വർക്കല സ്വാഗതവും ഷെരീഫ് അറക്കൽ നന്ദിയും പറഞ്ഞു.