20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ക്ഷേത്രച്ചുമരിലെ ‘ഐ ലവ് മുഹമ്മദ്’ എഴുത്ത്; നാല് ഹിന്ദുത്വ പ്രവർത്തകർ; യുപിയിൽ അറസ്റ്റ്

അലിഗഡ്: ഉത്തർപ്രദേശിലെ അലിഗഢിലെ ക്ഷേത്രങ്ങളുടെ ചുമരുകളിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതി വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ നാല് ഹിന്ദുത്വ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് എതിരാളികളെ കേസിൽ കുടുക്കാൻ വേണ്ടിയാണ് ഇവർ ഈ പ്രവൃത്തി ചെയ്‌തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

അലിഗഢിലെ ഭഗവാൻപുർ, ബുലാഖിഗഡ് ഗ്രാമങ്ങളിലെ നാലോളം ക്ഷേത്രങ്ങളുടെ ചുമരുകളിലാണ് കഴിഞ്ഞ ശനിയാഴ്ച (ഒക്ടോബർ 25) രാത്രിയിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയത്. സംഭവം പ്രാദേശികമായി വലിയ തോതിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു. പ്രാദേശിക പോലീസും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കുകയും അന്വേഷണം നടത്തുകയും ചെയ്‌തതിനെത്തുടർന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

നാല് ഹിന്ദു സമുദായക്കാരാണ് അറസ്റ്റിലായതെന്ന് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് (എസ്.എസ്.പി.) നീരജ് കുമാർ ജാദുവൻ അറിയിച്ചു. നിശാന്ത് സിംഗ്, ആകാശ് സരസ്വത്, ദിലീപ് ശർമ്മ, അഭിഷേക് സരസ്വത് എന്നിവരാണ് അറസ്റ്റിലായവർ. തങ്ങൾക്ക് ഭൂമി തർക്കമുള്ള എതിരാളികളായ മറ്റൊരു സമുദായത്തിൽപ്പെട്ടവരെ കുടുക്കാൻ വേണ്ടിയാണ് ഇവർ ക്ഷേത്ര ഭിത്തിയിൽ ഈ മുദ്രാവാക്യം എഴുതിയതെന്നും എസ്.എസ്.പി. വ്യക്തമാക്കി.

നേരത്തെ, ഈ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു സമുദായത്തിലെ എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആ കേസുകൾ പിൻവലിക്കുമെന്ന് പോലീസ് അറിയിച്ചു. വർഗീയ സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ബി.എൻ.എസ്.) പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles