ഗാസ: ഗാസയിൽ ഹമാസിനെതിരെ പ്രവർത്തിച്ചിരുന്ന ‘പോപ്പുലർ ഫോഴ്സ്’ എന്ന സായുധ ഗ്രൂപ്പിന്റെ നേതാവായ യാസിർ അബൂ ശബാബ് കൊല്ലപ്പെട്ടു. ഹമാസ് ഏർപ്പെടുത്തിയ ‘അനീതി’ക്ക് വഴങ്ങാതിരിക്കാനാണ് തൻ്റെ ഗ്രൂപ്പ് രൂപീകരിച്ചതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സായുധ പ്രതിരോധത്തിൽ മാത്രം ഒതുങ്ങാതെ സുരക്ഷയും സിവിലിയൻ സ്ഥാപനങ്ങളും സ്ഥാപിക്കുക എന്നതും ഗ്രൂപ്പിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതായി അബൂ ശബാബ് സൂചിപ്പിച്ചിരുന്നു.
ഹമാസിനെ എതിർക്കുന്നതിനായി കൂടുതൽ ഗാസക്കാരെ റിക്രൂട്ട് ചെയ്യുന്നതിൽ അബൂ ശബാബ് വിജയിക്കുന്നത് ഇസ്രായേൽ പ്രതീക്ഷിച്ചിരുന്നതായും, ആയുധങ്ങളും ഫണ്ടുകളും നൽകി ഇസ്രായേൽ അദ്ദേഹത്തെ പിന്തുണച്ചിരുന്നതായും ചില ഇസ്രായേലി റിപ്പോർട്ടുകൾ പറയുന്നു.



