ദോഹ: കൊല്ലം പത്തനാപുരം സ്വദേശി ദോഹയിൽ നിര്യാതനായി. പത്തനാപുരം പൗർണ്ണമിയിൽ അജയകുമാർ (55) ആണ് അന്തരിച്ചത്. താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇരുപത് വർഷത്തോളമായി ഖത്തറിൽ പ്രവാസിയായിരുന്ന അദ്ദേഹം, അടുത്ത മാസം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് അപ്രതീക്ഷിതമായി വിടവാങ്ങിയത്. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകുന്ന അവയവദാന കർമ്മം നിർവഹിച്ചാണ് അജയകുമാർ യാത്രയായത് എന്നത് ശ്രദ്ധേയമാണ്.
കേശവൻ നായരുടെയും സുമതികുട്ടി അമ്മയുടെയും മകനാണ്. ആശാറാണിയാണ് ഭാര്യ. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി വരികയാണ്. മൃതദേഹം ചൊവ്വാഴ്ച രാവിലെ 10.50-നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദീർഘകാലത്തെ പ്രവാസജീവിതത്തിന് ശേഷം നാടണയാനിരുന്ന അജയകുമാറിന്റെ വേർപാട് പ്രവാസി സമൂഹത്തിനിടയിൽ വലിയ നോവായി മാറി



