ന്യൂഡൽഹി: മൂന്നാം മോഡി സർക്കാരിന്റെ ഒന്നാം സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീത രാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. വൻ പ്രഖ്യാപങ്ങളോടെ നടത്തിയ ബജറ്റ് അവതരണം 1.15 മണിക്കൂർ നീണ്ടു.
ആദായ നികുതി പരിതി 12 ലക്ഷമാക്കി ഉയർത്തിയതുൾപ്പടെ വൻ പ്രഖാപനങ്ങളാണ് ബജറ്റിലുടനീളമുള്ളത്. 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് ഇനി നികുതിയടക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. ഇതോടെ 12 ലക്ഷം വരുമാനമുള്ളവർക്ക് എൺപതിനായിരം രൂപ ലാഭിക്കാം.18 ലക്ഷമുള്ളവർക്ക് എഴുപത്തിനായിരവും 25 ലക്ഷം വരുമാനമുള്ളവർക്ക് 1.1 ലക്ഷം രൂപയും ലാഭിക്കാം.
ബജറ്റ് പ്രഖ്യാപനത്തിലൂടെ മധ്യവർഗത്തിന്റെ കൈകളിലേക്ക് കൂടുതൽ പണമെത്തും. വീട്ടുവാടകയിലെ നികുതിയിളവ് പരിധിയും ആറു ലക്ഷമാക്കി ഉയർത്തി.
പലിശ രഹിത വായ്പയായി സംസ്ഥാങ്ങൾക്ക് 50 ലക്ഷം രൂപ അനുവദിക്കും ഒന്നര ലക്ഷം കൂടി രൂപ ഇതിനായി മാറ്റിവെക്കും. എഐ പഠനത്തിന് സെൻറർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനായി 500 കോടി രൂപ വകമാറ്റുമെന്നും പ്രഖ്യാപനത്തിൽ ഉണ്ട്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
- ബജറ്റിന്റെ ഊന്നല്‍ പത്ത് മേഖലകളിൽ
- സമ്പൂർണ ദാരിദ്ര്യനിർമാർജനം മുഖ്യലക്ഷ്യം
- അടുത്ത അഞ്ചുവര്‍ഷം അവസരങ്ങളുടെ കാലം
- പിഎം ധൻധ്യാനയോചന വ്യാപിപ്പിക്കും
- പരുത്തികർഷകർക്കായി പ്രത്യേക പാക്കേജ്
- കിസാൻ വായ്പാ പദ്ധതിയുടെ പരിധി അഞ്ച് ലക്ഷമാക്കി ഉയർത്തി
- ഗ്രാമീണമേഖലയ്ക്ക് അർഹമായ പരിഗണന
- മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക പദ്ധതി
- ചെറുകിട-ഇടത്തരം മേഖലകൾക്കു ഊന്നൽ നൽകും
- സ്റ്റാർട്ട് അപ്പിൽ 27 പദ്ധതികൾ കൂടി ഉൾപ്പെടുത്തി
- ബിഹാറിനായി മഖാന ബോർഡ്പാ
- ദരക്ഷ നിർമാണമേഖലയിൽ 22 ലക്ഷം തൊഴിൽ അവസരങ്ങൾ
- നൈപുണ്യവികസനത്തിന് അഞ്ച് നാഷണൽ സെന്റർ ഫോർ എക്സലൻസ്ഭ
- ക്ഷ്യസംസ്കരണത്തിന് പ്രത്യേക പദ്ധതി
- അങ്കണവാടികൾക്കു പ്രത്യേക പദ്ധതി
- മെയ്ഡ് ഇൻ ഇന്ത്യ ടാഗിനു പ്രചാരണം
- അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാര പദ്ധതി
- ആദിവാസി വനിതാസംരംഭങ്ങൾക്കു സഹായം
- തദ്ദേശീയ കളിപ്പാട്ട മേഖലയെ പ്രോത്സാഹിപ്പിക്കും
- സർക്കാർ മെഡിക്കൽ കോളജുകളിൽ സീറ്റ് വർധിപ്പിക്കും
- സംസ്ഥാനങ്ങൾക്ക് ഒന്നര ലക്ഷം കോടി
- ആണവമേഖലയിൽ സ്വകാര്യ പങ്കാളിത്തം
- പയർവർഗങ്ങളിൽ സ്വാശ്രയത്വം കൈവരിക്കാൻ ആറ് വർഷത്തെ പദ്ധതി
- ഹയർ സെക്കൻഡറി സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം
- വഴിയോര കച്ചവടക്കാർക്കായി പ്രധാനമന്ത്രിയുടെ സ്വനിധി സഹായ പദ്ധതി
- അടുത്ത മൂന്നു വർഷത്തിനുള്ളിൽ എല്ലാ ജില്ലാ ആശുപത്രികളിലും
- ഡേകെയർ കാൻസർ സെന്ററുകൾ
- സർക്കാർ മെഡിക്കൽ കോളജുകളിൽ അഞ്ചു വർഷത്തിനകം 75,000 സീറ്റുകൾ കൂട്ടും
- 36 ജീവൻരക്ഷാമരുന്നുകളെ കസ്റ്റംസ് തീരുവയിൽനിന്ന് ഒഴിവാക്കി
- അടുത്തവർഷത്തേക്ക് 10000 പിഎം റിസർച്ച് സ്കോളർഷിപ്പ്ഇ
- ൻഷ്വറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം
- ഇലക്ട്രിക് വാഹനങ്ങൾക്കും മൊബൈലിനും വില കുറയും