31.6 C
Saudi Arabia
Friday, August 22, 2025
spot_img

ഓം ബിർളയെ വീണ്ടും സ്പീക്കറായി തെരെഞ്ഞെടുത്തു; പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല

ന്യൂദൽഹി: പതിനെട്ടാം ലോക്‌സഭയുടെ  സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ബിര്‍ളയെ സ്പീക്കറായി നിര്‍ദേശിച്ചുള്ള പ്രമേയം ശബ്ദവോട്ടോടെ സഭ അംഗീകരിച്ചു. പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയും  പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ബിര്‍ളയെ ഡയസിലേക്ക് ആനയിച്ചു. പ്രധാനമന്ത്രി മോദിയാണ് ബിര്‍ളയുടെ പേര് നിര്‍ദേശിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്.  രാജ്‌നാഥ് സിംഗ് ഇതിന് പിന്തുണ നല്‍കി.

ശിവസേന എംപി അരവിന്ദ് സാവന്ത്  കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി ആദ്യ പ്രമേയം അവതരിപ്പിച്ചു. കേരളത്തിൽ നിന്നുള്ള എന്‍.കെ പ്രമേചന്ദ്രന്‍ ഇതിനെ പിന്തുണച്ചു.

കഴിഞ്ഞ  ലോക്‌സഭയുടെയും  സ്പീക്കറായിരുന്നു ഓം ബിര്‍ള. രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍നിന്നുള്ള എംപിയാണ് അദ്ദേഹം. തുടര്‍ച്ചയായി രണ്ടാം തവണയും സ്പീക്കറായി  തെരഞ്ഞടുക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തിയാണ് ബിര്‍ള. കോൺഗ്രസ്സിൽ നിന്നുള്ള ബൽറാം ജാക്കറായിരുന്നു നേരത്തെ തുടർച്ചയായി രണ്ട് തവണ സ്പീക്കർ ആയിരുന്നത്.

Related Articles

- Advertisement -spot_img

Latest Articles