ബംഗളൂരു: ഉത്തര കന്നഡയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയ ലോറിയില്‍ അകപ്പെട്ട മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ തെരേചില നടത്തിയ നാവിക സേനക്ക് ലോറി കണ്ടെത്താനായില്ല.
നേവിയുടെ ഡൈവര്‍മാര്‍ പുഴയിലിറങ്ങി നടത്തിയ പരിശോധനയിലാണ് ലോറി പുഴയിലില്ലെന്ന് സ്ഥിരീകരിച്ചത്. പുഴയില്‍ വീണലോറിക്ക് 40 ടണ്ണിന് മുകളില്‍ ഭാരമുള്ളതിനാൽ വീണ പ്രദേശത്ത് തന്നെ ഉണ്ടാകുമെന്നതിനാലാണ് ഡൈവര്‍മാര്‍ ഇവിടെ പരിശോധന നടത്തിയത്. പരിശോധന പൂര്‍ത്തിയാക്കി കരക്ക് കയറിയ ഡ്രൈവർ മാർ ലോറി പുഴയിലില്ലെന്ന് പറയഞ്ഞു.
കര ഭാഗം കേന്ദ്രീകരിച്ചായിരിക്കും തുടർന്നുള്ള രക്ഷാപ്രവര്‍ത്തനം നടത്തുക. മണ്ണിടിഞ്ഞതിന്റെ നടുഭാഗത്ത് ലോറി അകപെട്ടിരിക്കാം എന്ന നിഗമനത്തിലായിരിക്കും തുടർന്നുള്ള തെരച്ചിൽ. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് ലോറിയുടെ സാന്നിധ്യം പരിശോധിക്കുകയായിരിക്കും പ്രാഥമിക പ്രവർത്തനം. രണ്ട് ഭാഗത്തുനിന്നും മണ്ണ് നീക്കിയും പരിശോധന നടത്തും. ദേശീയ ദുരന്ത നിവാരണ സംഘാംഗങ്ങളുടെ നേതൃത്വത്തില്‍ ദൗത്യം തുടങ്ങിയിട്ടുണ്ട്.