പാരീസ്: ഒളിമ്പിക്സ് 2024 ന് പാരീസിൽ വർണാഭമായ തുടക്കം. ഒരു മിനിറ്റ് ദൈർഘ്യമുള്ള ആമുഖ വീഡിയോ പ്രദർശനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. ആമുഖ വീഡിയോക്ക് ശേഷം ഓരോ രാജ്യങ്ങളും താരങ്ങളുമായി മാർച്ച് പാസ്റ്റിൽ അണിനിരന്നു. മാർച്ച് പാസ്റ്റിന് ഗ്രീസ് താരങ്ങളുടെ വരവോടെയാണ് തുടക്കമായത്.
ഗ്രീസിനെ തുടർന്ന് ദക്ഷിണാഫ്രിക്ക, അങ്കോള, അർജന്റീന, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ താരങ്ങളും എത്തി. ഹോണ്ടുറാസിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെയും വഹിച്ചുള്ള ബോട്ട് സെയ്ന് നദിയിലൂടെ കടന്നുപോയി.
ഇന്ത്യക്ക് വേണ്ടി പി.വി. സിന്ധുവും അചന്ത ശരത്കമലും മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തി. ഉദ്ഘാടന ചടങ്ങില്‍ 12 വിഭാഗങ്ങളില്‍ നിന്നായി 78 പേർ ഇന്ത്യയെ പ്രതിനിധീകരിച്ചു. ഐഫൽ ടവറിനു മുന്നിൽ സെൻ നദിക്കരയിലുള്ള ട്രൊക്കാദിറോ ഗാർഡനിൽ മാർച്ച് പാസ്റ്റ് അവസാനിക്കും. തുടർന്ന് ഒളിന്പിക് ദീപം തെളിക്കും.
ഇന്ത്യക്കായി 117 താരങ്ങളാണ് ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. ഇന്നത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്നത് കൊണ്ട് ചില ഇന്ത്യൻ താരങ്ങൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല.