വാഷിംഗ്‌ടൺ : ഫ്ലോറിഡയിലെ കോൺഗ്രസ് അംഗം മൈക്ക് വാൾട്‌സിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുത്തതായി അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്‌തു. യുഎസ്-ഇന്ത്യ പ്രതിരോധ, സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നിലപാടുകൾക്ക് പേരുകേട്ട വാൾട്ട്സ്, ഇന്ത്യൻ അനുകൂല വിഭാഗങ്ങളുടെ നേതാവാണ്. അഫ്ഗാനിസ്ഥാനിലും മിഡിൽ ഈസ്റ്റിലും വിപുലമായ അനുഭവമുണ്ട്. പ്രതിരോധ സെക്രട്ടറി ഡൊണാൾഡ് റംസ്‌ഫെൽഡിൻ്റെ കീഴിൽ പെൻ്റഗണിൽ അഫ്ഗാനിസ്ഥാൻ നയ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയുടെ ചെയർമാനെന്ന നിലയിൽ, അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുന്നത് പ്രസിഡൻ്റ് ബൈഡൻ കൈകാര്യം ചെയ്ത രീതിയെ വാൾട്ട്സ് ശക്തമായി വിമർശിച്ചിരുന്നു. .
ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വാൾട്ട്സ് ശക്തമായ വിയോജിപ്പുകളാണ് വാൾട്‌സ് അനുവർത്തിച്ചുവരുന്നത്. തുർക്കിയിൽ നിന്നുള്ള ഉയ്ഗൂർ മുസ്ലീം ന്യൂനപക്ഷങ്ങളോടുള്ള ചൈനയുടെ പെരുമാറ്റത്തിലും കോവിഡ് പാൻഡെമിക്കിലെ പങ്കിലും പ്രതിഷേധിച്ച് 2022-ൽ ബീജിംഗിൽ നടന്ന വിൻ്റർ ഒളിമ്പിക്‌സ് യുഎസ് ബഹിഷ്‌കരിക്കുന്നതിൻ്റെ വക്താവായിരുന്നു അദ്ദേഹം.
യുക്രെയിനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം, മിഡിൽ ഈസ്റ്റിലെ അസ്ഥിരത, റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള വർദ്ധിച്ചു വരുന്ന ബന്ധങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണായക യുഎസ് സുരക്ഷാ ആശങ്കകളിൽ ഇടപെടുന്നതിന് വാൾട്ട്സിന്റെ ഈ നിർണ്ണായക നിയമനം കാരണമാകും.



