28.5 C
Saudi Arabia
Friday, August 22, 2025
spot_img

ആന്ധ്ര സ്വദേശിനി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി.

ദമ്മാം: വിസ സംബന്ധമായ നിയമപ്രശ്നങ്ങളിൽ കുരുങ്ങിയ ആന്ധ്ര സ്വദേശിനി നാട്ടിലേക്ക് മടങ്ങി. നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമക്കുരുക്കുകൾ കഴിച്ചു നാട്ടിലേക്ക് മടങ്ങി.

ആന്ധ്രപ്രദേശുകാരിയായ ഭാരതി ഒരു വർഷം മുൻപാണ് വീട്ടുജോലിക്കായി ഖത്തറിൽ വന്നത്. പിന്നീട് സ്പോൺസർ ഭാരതിയെ വിസിറ്റിങ് വിസയിൽ സൗദി അറേബ്യയിലെ നാരിയ എന്ന സ്ഥലത്ത് എത്തിച്ചു. വീട്ടിൽ ജോലിക്ക് നിർത്തിയ ഭാരതിയുടെ വിസിറ്റിങ് വിസ കൃത്യസമയത്തു പുതുക്കാൻ സ്പോൺസർ വിട്ടു പോയതിനാൽ വിസ കാലാവധി അവസാനിക്കുകയും നിയമവിരുദ്ധമായി തങ്ങുന്ന സന്ദർശകയായി മാറുകയുമായിരുന്നു. തുടർന്ന് ഭാരതിക്ക് നാട്ടിൽ പോകാൻ കഴിയാതെ സൗദിയിൽ കുടുങ്ങി പോയി.

നാട്ടിൽ പോവുന്നതിനായി ഭാരതി നിരന്തരമായി ആവശ്യപെട്ടപ്പോൾ സ്പോൺസർ നാരിയയിലെ ഇന്ത്യൻ സാമൂഹികപ്രവർത്തകൻ അൻസാരിയുമായി ബന്ധപെടുകയും, പാസ്പോർട്ട് കളഞ്ഞു പോയെന്ന് പറഞ്ഞു ഭാരതിയെ ഏൽപ്പിക്കുകയായിരുന്നു. അൻസാരി നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. മഞ്ജുവിന്റെ നിർദ്ദേശമനുസരിച്ചു, അൻസാരി ഭാരതിയെ ദമ്മാമിൽ മഞ്ജുവിന്റെ അടുത്തേയ്ക്ക് അയകുകയായിരുന്നു

ഇന്ത്യൻ എംബസ്സിയെ വിവരം അറിയിച്ചതിനെ തുടർന്ന് ഭാരതിയുടെ കേസിൽ ഇടപെടാൻ എംബസ്സി മഞ്ജുവിന് അധികാരപത്രം നൽകി. നിരന്തരമായ ഇടപെടലിലൂടെ ഡീപോർട്ടേഷൻ സെന്ററിൽ വഴി എക്‌സിറ്റ് നൽകി. നാട്ടിലേക്ക് അയച്ചു.

 

Related Articles

- Advertisement -spot_img

Latest Articles