20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

“ഗുരുതരമായ സംഘർഷം”:യുഎസ് ബോംബിങ്ങിന് ശേഷം ലോക നേതാക്കളുടെ പ്രതികരണങ്ങൾ.

ന്യൂ ഡൽഹി : ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവ യുഎസ് സൈന്യം ആക്രമിച്ചനടപടിയിൽ ലോക നേതാക്കൾ പലരും ആശങ്ക പ്രകടിപ്പിച്ചു. വിത്യസ്ത അഭിപ്രായങ്ങൾ പങ്ക് വെച്ച നേതാക്കളിൽ പലരും നടപടിയെ രൂക്ഷമായി വിമർശിച്ചു. അന്താരാഷ്ട്ര രാഷ്ട്രീയത്തിന്റെ ധ്രുവീകരണത്തിന് തന്നെ കാരണമായേക്കാമെന്ന് തരത്തിൽ യുഎസ് വ്യോമസേന നടത്തിയ സൈനിക നടപടി മാറിയേക്കാമെന്ന് നേതാക്കൾ വിലയിരുത്തി.

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നടത്തിയ പ്രസ്താവനയിൽ ആക്രമണത്തെ ഗുരുതരമായ സംഘർഷം എന്നാണ് വിശേഷിപ്പിച്ചത്. “ഇറാനെതിരെ അമേരിക്ക നടത്തുന്ന ബലപ്രയോഗത്തിൽ ഞാൻ വളരെയധികം ആശങ്കാകുലനാണ്. ഇതിനകം തന്നെ അപകടത്തിന്റെ വക്കിലുള്ള മേഖലയിൽ ഈ അപകടകരമായ നീക്കം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണ്. സൈനിക പരിഹാരമില്ല. മുന്നോട്ടുള്ള ഏക മാർഗം നയതന്ത്രമണ്, സമാധാനമാണ് ഏക പ്രതീക്ഷ,” ഗുട്ടെറസ് പറഞ്ഞു.

ഇറാന്റെ ആണവ അഭിനിവേശത്തെ കുറിച്ച് ആശങ്കകൾ ആവർത്തിക്കുമ്പോൾ തന്നെ, സംയമനം പാലിക്കേണ്ടതിന്റെ ആവശ്യകത ഓസ്‌ട്രേലിയൻ സർക്കാർ ഊന്നിപ്പറഞ്ഞു. ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതി അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ഞങ്ങൾക്ക് വ്യക്തമായിരുന്നു. സമാധാനത്തിനുള്ള സമയമാണെന്ന യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന ഞങ്ങൾ ശ്രദ്ധിക്കുന്നു. മേഖലയിലെ സുരക്ഷാ സാഹചര്യം വളരെ അസ്ഥിരമാണ്. സംഘർഷം കുറയ്ക്കുന്നതിനും സംഭാഷണത്തിനും നയതന്ത്രത്തിനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നത് തുടരുന്നു. ഓസ്‌ട്രേലിയൻ സർക്കാർ വക്താവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് പറഞ്ഞു.

പസഫിക്കിൽ നിന്ന് ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സും മിഡിൽ ഈസ്റ്റ് സംഘർഷത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സൈനിക നടപടി അങ്ങേയറ്റം ആശങ്കാജനകമാണ്, കൂടുതൽ സംഘർഷം ഒഴിവാക്കേണ്ടത് ആവശ്യമാണ്. നയതന്ത്രത്തിനായുള്ള ശ്രമങ്ങളെ ന്യൂസിലൻഡ് ശക്തമായി പിന്തുണയ്ക്കുന്നു. എല്ലാ കക്ഷികളെയും ചർച്ചകളിലേക്ക് മടങ്ങാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കൂടുതൽ സൈനിക നടപടികളേക്കാൾ നയതന്ത്രം കൂടുതൽ നിലനിൽക്കുന്ന ഒരു പരിഹാരം നൽകും,” പീറ്റേഴ്‌സ് പറഞ്ഞു.

ക്യൂബയുടെ പ്രസിഡന്റ് മിഗുവൽ ഡയസ്-കാനൽ, എക്‌സിൽ പോസ്റ്റ് ചെയ്തുകൊണ്ട്, യുഎസ് നടപടിയെ ആഗോള മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അപലപിച്ചു. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് ബോംബാക്രമണം നടത്തിയതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, ഇത് മിഡിൽ ഈസ്റ്റിലെ സംഘർഷത്തിന്റെ അപകടകരമായ വർദ്ധനവാണ്. ആക്രമണം യുഎൻ ചാർട്ടറിനെയും അന്താരാഷ്ട്ര നിയമത്തെയും ഗുരുതരമായി ലംഘിക്കുകയും മാനവികതയെ മാറ്റാനാവാത്ത പ്രത്യാഘാതങ്ങളുള്ള ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു,” അദ്ദേഹം എഴുതി.

അക്രമത്തെ അപലപിച്ച വെനിസ്വേലയുടെ വിദേശകാര്യ മന്ത്രി ഇവാൻ ഗിൽ നടപടിയിൽ ഇസ്രേയലിന് നേരിട്ട് സ്വാധീനമുള്ളതായി ആരോപിച്ചു. ഇസ്രായേൽ രാജ്യത്തിന്റെ ആവശ്യപ്രകാരം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരെ അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തെ ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനിസ്വേല ശക്തമായിയും വ്യക്തമായും അപലപിക്കുന്നു,” ഗിൽ പറഞ്ഞു.

നേരിട്ടുള്ള അപലപനം ഒഴിവാക്കിയ മെക്സിക്കോയുടെ വിദേശകാര്യ മന്ത്രാലയം, എക്‌സിലെ സന്ദേശത്തിൽ, സംഘർഷം ഒഴിവാക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു. മധ്യപൂർവദേശ സംഘർഷത്തിൽ ഉൾപ്പെട്ടിരിക്കുന്ന കക്ഷികൾക്കിടയിൽ സമാധാനത്തിനായി നയതന്ത്ര സംഭാഷണം നടത്തണമെന്ന് മന്ത്രാലയം അടിയന്തിരമായി ആവശ്യപ്പെടുന്നു. മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാനുള്ള ഞങ്ങളുടെ ആഹ്വാനം ഞങ്ങൾ ആവർത്തിക്കുന്നു. മേഖലയിലെ രാജ്യങ്ങൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വം പുനഃസ്ഥാപിക്കുക എന്നതാണ് ഏറ്റവും ഉയർന്ന മുൻഗണനയെന്ന് സന്ദേശത്തിൽ പറഞ്ഞു.

അതെ സമയം, റെക്കോർഡുചെയ്‌ത സന്ദേശത്തിലൂടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നീക്കത്തെ ഒരു “ചരിത്ര നിമിഷം” എന്ന് പ്രശംസിച്ചു. അഭിനന്ദനങ്ങൾ, പ്രസിഡന്റ് ട്രംപ്. അമേരിക്കയുടെ അത്ഭുതകരവും നീതിയുക്തവുമായ ശക്തി ഉപയോഗിച്ച് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കാനുള്ള നിങ്ങളുടെ ധീരമായ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും. നെതന്യാഹു പറഞ്ഞു.

വൈറ്റ് ഹൗസിൽ നിന്നുള്ള ഒരു ടെലിവിഷൻ പ്രസംഗത്തിൽ, യുഎസ് സൈന്യം ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും സമാധാനത്തിന് സമ്മതിച്ചില്ലെങ്കിൽ ടെഹ്‌റാൻ കൂടുതൽ വിനാശകരമായ ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

ആക്രമണങ്ങൾ അതിശയകരമായ സൈനിക വിജയമായിരുന്നു. ഇറാന്റെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. സമാധാനം പെട്ടെന്ന് വന്നില്ലെങ്കിൽ, കൃത്യത, വേഗത, വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ച് ഞങ്ങൾ മറ്റ് ലക്ഷ്യങ്ങളെ പിന്തുടരും,” അദ്ദേഹം പറഞ്ഞു.

 

 

Related Articles

- Advertisement -spot_img

Latest Articles