ന്യുഡൽഹി: യുവാക്കളിലെ ഹൃദയാഘാതവും കോവിഡ് വാക്സിനുമായി യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി (എയിംസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
മുൻകാല രോഗാവസ്ഥകളും ജീവിത ശൈലിയുമാണ് മരണങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളാണെന്നാണ് ദേശീയ പഠനം കണ്ടെത്തിയത്. ഹൃദയസംബന്ധമായ പ്രശ്നങ്ങളാൽ പെട്ടെന്നുള്ള മരണങ്ങൾക്ക് ജീവിതശൈലി, മുൻപുണ്ടായിരുന്ന അസുഖങ്ങൾ,ജനിതകം, കോവിഡാനന്തര സങ്കീർണതകൾ തുടങ്ങി നിരവധി കാരണങ്ങൾ ഉണ്ടാകാമെന്നും പഠനം വ്യക്തമാക്കുന്നു.
കർണാടകയിൽ നിവധി യുവാക്കൾ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. കോവിഡ് വാക്സിൻ തിടുക്കപ്പെട്ട് നൽകിയതാണ് ഇതിന് കാരണമെന്ന് ആശങ്കപ്പെടുന്നതായി കർണാടകം മുഖ്യമന്ത്രി സിദ്ധരാമയ്യ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ഇതിന് വിശദീകരണമെന്നോണമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയതിന്റെ വിശദീകരണം
18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ പഠിക്കാൻ ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്.
ഇന്ത്യയിലുപോയോഗിക്കുന്ന കോവിദഃ വാക്സിനുകൾ വളരെ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാധ്യത വളരെ കുറവാണെന്നും ഐസിഎംആറും എൻസിഡിസിയും പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.