കൽപ്പറ്റ:ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്ക് സർക്കാർ വീട് നിർമ്മിച്ചുനൽകും. 1000 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള ഒറ്റനില വീടായിരിക്കും നിർമിച്ചു നൽകുക. വീടുകൾ എല്ലാം ഒരേ രൂപരേഖയിലുള്ളതായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൗൺഷിപ്പുകൾ തീർത്ത് അതിനകത്തായിരിക്കും സർക്കാർ വീടുകൾ നിർമിച്ചുനല്‍കുക. രണ്ടാംനില പണിയാൻ സാധിക്കുന്ന രീതിയിലായിരിക്കും വിധത്തിലായിരിക്കും വീടുകളുടെ നിർമാണം നടത്തുക.
പ്രഥമ പരിഗണന വീട് നഷ്ടപ്പെട്ടവർക്കായിരിക്കും നല്‍കുകയെന്നും. രണ്ടാംഘട്ടത്തിൽ മാറി താമസിക്കേണ്ടി വന്നവരെയും പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിലങ്ങാട്ടെ ദുരിതബാധിതരുടെയും പുനരധിവാസം സർക്കാർ ഉറപ്പാക്കുമെന്നും സെപ്റ്റംബർ രണ്ടിന് ദുരന്തബാധിത മേഖലയിലെ സ്കൂളുകളിൽ പ്രവേശനോത്സവം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.