കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിക്ക് അഞ്ചുവർഷം തടവ് ശിക്ഷ. കണ്ണൂരിൽ ബി ജെ പി പ്രവർത്തകരെ ആക്രമിച്ച സംഭവത്തിലാണ് കോടതി വിധി. കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കണ്ണൂർ അഴീക്കോട് 2017ൽ നടന്ന സംഭവത്തിലാണ് കോടതി വിധിയുണ്ടായത്. ഏഴു സി പി എം പ്രവർത്തകർക്കെതിരേയും കോടതി വിധി വന്നിട്ടുണ്ട്. ജോബ് ജോൺസൺ, സജിത്ത്, ലജിത്ത്, സുബിത്ത്, സുമിത്ത്, സി.സായൂജ്, കെ.ശരത്ത് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
ഇരുപത്തിഅയ്യായിരം രൂപ തടവിന് പുറമെ പ്രതികൾ അടക്കണം. വിവധ കേസുകളിൽ പ്രതി ചേർത്തത്തിന് പിന്നാലെ അർജുൻ ആയങ്കിയുൾപ്പടെ നിരവധി പ്രവർത്തകരെ സി പി എം പുറത്താക്കിയിരുന്നു.