തിരുവനന്തപുരം: ബാര്‍ കോഴയില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും, എക്സൈസ് മന്ത്രി എം.ബി.രാജേഷിനും പങ്കെന്ന് യു ഡി എഫ്. സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന് ആവശ്യപ്പെട്ടു.
ബാർ കോഴയിലെ യഥാർഥ വസ്തുതകൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ പുറത്തുവരില്ല. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ രക്ഷിക്കാനാണ് എക്സൈസ് മന്ത്രി നേരിട്ട് പരാതി നല്‍കിയത്. ടൂറിസം, എക്സൈസ് മന്ത്രിമാര്‍ രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തേ കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നതായിരുന്നു ആരോപണം. എന്നാല്‍ 25 കോടി രൂപ ബാറുടമകളില്‍നിന്ന് പിരിക്കാനുള്ള ശ്രമം നടന്നെന്നാണ് ഇപ്പോള്‍ പുറത്തുവന്ന വിവരം. മഖ്യമന്ത്രിയുടെ അറിവോടെയാല്ലാതെ ബാര്‍ അസോസിയേഷന് പിരിവ് നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.