വാഷിംഗ്ടണ്‍: ആക്രമണം അവസാനിപ്പിക്കാൻ പുതിയ ഫോര്‍മുലയുമായി ഇസ്രയേല്‍. മൂന്നുഘട്ടങ്ങളായി പൂർത്തീകരിക്കേണ്ട ഫോർമുലയാണ് ഇസ്രയേൽ മുന്നോട്ടുവച്ചിരിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു .
അമേരിക്കയുടെ നയതന്ത്ര ശ്രമങ്ങളുടെ ഫലമായാണ് ഇസ്രയേൽ പുതിയ നിർദേശങ്ങളുമായി മുന്നോട്ട് വന്നതെന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. ആറാഴ്ച നീളുന്ന പ്രഥമ ഘട്ടത്തില്‍ തന്നെ സമ്പൂര്‍ണ വെടി നിര്‍ത്തലാണ് ഇസ്രയേല്‍ മുന്നോട്ട് വെക്കുന്നത്.
ആദ്യ ഘട്ടത്തിൽ ജനവാസ കേന്ദ്രങ്ങളിൽ നിന്നും ഇസ്രയേല്‍ സൈനികർ പിന്മാറുകയും ഇരുഭാഗത്തുമുള്ള ബന്ദികളുടെ മോചിപ്പിക്കുകയും വേണം. ദിവസവും 600 ട്രക്കുകളില്‍ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും ഗാസയിലേക്ക് എത്തിക്കും. താൽക്കാലിക ഭവന യൂണിറ്റുകളും ഗാസയില്‍ സ്ഥാപിക്കും.
ഈ കാലയളവില്‍ ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കും. പ്രഥമ ഘട്ടം വിജയിച്ചാല്‍ രണ്ടാം ഘട്ടത്തിലെ പദ്ധതികള്‍ നടപ്പിലാക്കും. രണ്ടാം ഘട്ടത്തില്‍ ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈനികർ പൂര്‍ണമായും പിന്മാറുമെന്നാണ് പറയുന്നത്. ഹമാസ് ബന്ദികളെയും മോചിപ്പിക്കണം
മൂന്നാം ഘട്ടത്തിൽ പുനര്‍നിര്‍മാണ പദ്ധതികൾ പൂർത്തിയാക്കുന്നതിനെ കുറി ച്ചായിരിക്കുമെന്നും ബൈഡന് പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേല്‍ തയ്യാറാവു കയാണെങ്കില്‍ മുഴുവന്‍ വ്യവസ്ഥകളും അംഗീകരിച്ചു കൊണ്ടുതന്നെ കരാറിന് തങ്ങള്‍ തയാറാണെന്ന് മധ്യസ്ഥ വഹിച്ചവരെ അറിയിച്ചിട്ടുണ്ടെന്ന് ഹമാസ് പറഞ്ഞിരുന്നു.