28 C
Saudi Arabia
Friday, October 10, 2025
spot_img

എൽ ഡി എഫ് ബന്ധം ഉപേക്ഷിച്ചു അൻവർ; ഞായറാഴ്‌ച നിലമ്പൂരിൽ വിശദീകരണ സമ്മേളനം 

നിലമ്പൂർ: എൽ ഡി എഫുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുകയാണെന്ന് പി വി അൻവർ. ഒരു മുന്നണിയിലുമില്ല, സ്വതന്ത്രനായി തന്നെ മുന്നോട്ട് പോകുമെന്നും അൻവർ പറഞ്ഞു. നാട്ടുകാർ തന്ന എം  എൽ എ സ്ഥാനം രാജി വെക്കില്ല. ഇടതു മുന്നണി പാർലമെന്ററി യോഗത്തിലും പങ്കെടുക്കില്ല. ഞായറാഴ്‌ച നിലമ്പൂരിൽ പ്രവർത്തർക്കു മുന്നിൽ നിലപാട് പറയുമെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രി കുടുംബത്തെ മാത്രമേ കാണുന്നുള്ളൂ, സംരക്ഷണം മരുമകന് മാത്രമാണെന്നും അൻവർ കുറ്റപ്പെടുത്തി. പൂരം കലക്കിയതിനു പിന്നിൽ കേന്ദ്ര സംരക്ഷണം ആഗ്രഹിക്കുന്നവരാനെന്നും  അവരുടെ സംരക്ഷണമാണ് അജിത്കുമാറിനുള്ളതെന്നും അൻവർ പറഞ്ഞു. ബി ജെ പിക്ക് കേരളത്തിൽ സീറ്റ് നേടിക്കൊടുക്കുവാനുള്ള കളികളാണ് പൂരം കാലാക്കിയതിനു പിന്നിൽ നടന്നതെന്നും ബി ജെ പി സമർത്ഥമായി ലക്ഷ്യം നേടുകയായിരുന്നു വെന്നും അൻവർ പറഞ്ഞു.

കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് അന്ന് വൈകീട്ട് തന്നെ മുഖ്യമന്ത്രിക്ക്  അമേരിക്കയിലേക്ക് പോകാൻ വേണ്ടിയായിരുന്നുവെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രി തന്നെ വഞ്ചിക്കുകയായിരുന്നു, കൊടും ചതിയാണ്  അദ്ദേഹം  തന്നോട് ചെയ്തതെന്നും തൃശൂർ പ്രസംഗത്തിൽ തന്നെ കള്ളനാക്കി ചിത്രീകരിക്കുകയും ചെയ്തു.

പോലീസ്  സി പി എം പ്രവർത്തകരെ  വേട്ടയാടുകയാണെന്നും അൻവർ പറഞ്ഞു. ഗോവിന്ദൻ മാസ്റ്റർക്ക് പോലും നിവൃത്തികേടാണ്. കേരളത്തിലെ രാഷ്ട്രീയ  നേതൃത്വം ഒറ്റക്കെട്ടാണ്. മുഖ്യമന്ത്രി പൊതു പ്രവർത്തകർക്ക് കൂച്ചുവിലങ്ങിട്ടതാണ്  കഴിഞ്ഞ എട്ടു വർഷംകൊണ്ട് പാർട്ടിക്ക്  കിട്ടിയ  നേട്ടമെന്നും ഉദ്യോഗസ്ഥമേധാവിത്വമാണ് സർക്കാർ സംഭാവനയെന്നും അൻവർ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles