18.9 C
Saudi Arabia
Thursday, February 12, 2026
spot_img

തലച്ചോറിൽ മാത്രമല്ല , കിഡ്‌നിയിലും ഓർമ്മകൾ സൂക്ഷിക്കപെടുന്നുണ്ട്. പുതിയ പഠനങ്ങൾ.

ന്യൂയോർക്ക് : തലച്ചോറിന് പുറത്തുള്ള കോശങ്ങൾക്ക് മെമ്മറി സംഭരിക്കുന്നതിനുള്ള കഴിവുകളുണ്ടെന്ന് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഇത് മസ്തിഷ്ക കോശങ്ങൾക്കപ്പുറം മെമ്മറിയെക്കുറിച്ചുള്ള പഠനത്തിന് കൂടുതൽ കരുത്തേകും.

ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞനായ നിക്കോളായ് വി. കുകുഷ്‌കിൻ നടത്തിയ പഠനത്തിൽ , ശരീരത്തിലെ മറ്റ് കോശങ്ങൾക്കും പഠിക്കാനും ഓർമ്മകൾ രൂപപ്പെടുത്താനും കഴിയുമെന്ന് കണ്ടെത്തിയതായി നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

പഠനത്തിലും ഓർമ്മയിലും സാധാരണയായി മസ്തിഷ്ക കോശങ്ങൾ മാത്രമേ ഉൾപ്പെടുകയുള്ളൂവെന്നാണ് ഇതുവരെയുള്ള ധാരണ. എന്നാൽ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കോശങ്ങൾക്ക് സമാനമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയുമോ എന്നാണ് ഗവേഷണ സംഘം പരിശോധിച്ചത്. ഇത് പരീക്ഷിക്കുന്നതിന്, അവർ സ്‌പെയ്‌സ്ഡ് ആവർത്തനം എന്നറിയപ്പെടുന്ന ഒരു രീതി ഉപയോഗിച്ചു,

നാഡി ടിഷ്യുവിൽ നിന്നും കിഡ്നി ടിഷ്യുവിൽ നിന്നുമുള്ള രണ്ട് തരം നോൺ-മസ്തിഷ്ക കോശങ്ങളെയാണ് പരിശോധന നടത്തിയത്. അവയെ വിവിധ രാസ സിഗ്നലുകൾക്ക് വിധേയമാക്കി, മസ്തിഷ്ക പ്രവർത്തന സമയത്ത് ന്യൂറോ ട്രാൻസ്മിറ്ററുകൾ എങ്ങനെ പുറത്തുവിടുന്നു എന്ന് നിരീക്ഷിച്ചു.

നാഡി, വൃക്ക ടിഷ്യൂകൾ എന്നിവയിൽ നിന്നുള്ള ചില ശരീര കോശങ്ങൾ മസ്തിഷ്ക കോശങ്ങൾക്ക് സമാനമായ രീതിയിൽ “ഓർമ്മകൾ” ഉണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഒരു പ്രത്യേക തിളങ്ങുന്ന മാർക്കർ ഉപയോഗിക്കുന്നതിലൂടെ, നൽകുന്ന സിഗ്നലുകളോട് ഈ കോശങ്ങൾ പ്രതികരിക്കുന്നതായി ഗവേഷകർ കണ്ടെത്തി.  ഈ കോശങ്ങൾക്ക് മസ്തിഷ്ക കോശങ്ങൾക്ക് സമാനമായ രീതിയിൽ വിവരങ്ങൾ നിലനിർത്താൻ കഴിയുമെന്ന് കരുതുന്നു.

“ഈ കണ്ടെത്തൽ ഓർമശക്തിയെ കുറിച്ചുള്ള ഗവേഷണത്തിനും ഓർമക്കുറവ് ചികിത്സകൾക്കും പുതിയ വഴികൾ തുറക്കുന്നു,” ഗവേഷകനായ കുകുഷ്കിൻ കുറിച്ചു. ശരീരത്തിലുടനീളമുള്ള മെമ്മറിയുടെ പങ്കിനെ നാം പരിഗണിക്കുന്ന രീതിയെ കുറിച്ച് കൂടുതൽ പഠിക്കാൻ ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles