ന്യൂദൽഹി: കേന്ദ്രം നൽകിയ പ്രളയ മുന്നറിയിപ്പ് കേരളം അവഗണിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജൂലൈ 23ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായത് വലിയ വീഴ്ചയാണെന്നും ഷാ കുറ്റപ്പെടുത്തി. 20 സെന്റീമീറ്ററിലധികം മഴ പെയ്യാനും മണ്ണിടിച്ചിലിനുള്ള സാധ്യതയുള്ളതായും മുന്നറിയിപ്പിൽ വ്യക്തമായിരുന്നു. മുന്നറിയിപ്പുകൾ ഗൗരവമായി കാണണമായിരുന്നു.
ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് അലംഭാവമുണ്ടായി. എന്തുകൊണ്ടാണ് മുന്നറിയിപ്പുകൾ അവഗണിച്ചതെന്നും അമിത് ഷാ ചോദിച്ചു. എന്തുകൊണ്ട് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്നും ഷാ ആവർത്തിച്ചു.
tകേരളമുൾപടെ പ്രളയ സാധ്യതയുള്ള ഇതര സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിൽ നേരത്തെ പ്രളയം ഉണ്ടായിരുന്നു.
ഒരാഴ്ച മുൻപ് തന്നെ കേരളത്തിലേക്ക് എൻഡിആർഎഫ് സംഘത്തെ അയച്ചു. കേന്ദ്രത്തിനു വീഴ്ചയുണ്ടായിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.