ന്യൂഡൽഹി: അഫ്‌ഗാൻ പാകിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ 48 മണിക്കൂർ വെടിനിർത്തലിന് സമ്മതിച്ച് അഫ്‌ഗാനും പാകിസ്ഥാനും. ഇന്ത്യൻ സമയം വൈകുന്നേരം 6.30 മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.
സങ്കീർണവും അതോടൊപ്പം പരിഹരിക്കാനാകുന്നതുമായ ഈ പ്രശ്‌നത്തിന് ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുമെന്ന് പാകിസ്ഥാൻ അറിയിച്ചു. അതേസമയം, അഫ്‌ഗാനിസ്ഥാനോടാണ് വെടിനിർത്തൽ ആവശ്യപ്പെട്ടതെന്ന് പാകിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ പാകിസ്ഥാന്റെ അവകാശവാദത്തിലോ, വെടിനിർത്തൽ ആരാണ് ആവശ്യപ്പെട്ടതെന്ന കാര്യത്തിലോ അഫ്‌ഗാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സൈനിക നടപടിയിൽ നിരവധി അഫ്‌ഗാൻ സുരക്ഷാ സൈനികരെ വധിച്ചതായി പാക്സേന അവ



