21.8 C
Saudi Arabia
Saturday, March 28, 2026
spot_img

ടി.പി. കേസ് പ്രതികളുടെ മോചനം; സുരക്ഷാപ്രശ്‌നം ആരാഞ്ഞ് ജയിൽ വകുപ്പിന്റെ അസാധാരണ കത്ത്

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്കായി കേരള സംസ്ഥാന ജയിൽ വകുപ്പ് അസാധാരണമായ നീക്കം നടത്തി. പ്രതികളെ ‘വിടുതൽ’ ചെയ്താൽ എന്തെങ്കിലും തരത്തിലുള്ള ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകുമോ എന്ന് ആരാഞ്ഞുകൊണ്ട് ജയിൽ ആസ്ഥാനത്തുനിന്ന് സംസ്ഥാനത്തെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും (വിയ്യൂർ അതീവ സുരക്ഷാ ജയിൽ ഉൾപ്പെടെ) കത്തയച്ചു.

എന്നാൽ, ടി.പി. കേസ് പ്രതികൾക്ക് 20 വർഷത്തേക്ക് ശിക്ഷായിളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെ, മോചനം സംബന്ധിച്ച സൂചന നൽകുന്ന ഈ നടപടി വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ, ജയിൽ എ.ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായ വിശദീകരണവുമായി രംഗത്തെത്തി.

പ്രതികളെ സ്ഥിരമായി വിട്ടയക്കാനുള്ള കത്തല്ല ഇതെന്നും, മാഹി ഇരട്ടക്കൊലക്കേസിൽ വെറുതെ വിട്ടവരുൾപ്പെടെയുള്ള ടി.പി. കേസ് പ്രതികൾക്ക് പരോൾ അനുവദിക്കുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങളുണ്ടോ എന്ന് അറിയാനുള്ള പതിവ് നടപടി മാത്രമാണിതെന്നുമാണ് എ.ഡി.ജി.പി.യുടെ വിശദീകരണം.

എന്നിരുന്നാലും, ക്രമസമാധാന പ്രശ്‌നം വിലയിരുത്തേണ്ടത് പോലീസാണെന്നിരിക്കെ, ജയിൽ സൂപ്രണ്ടുമാരോട് അഭിപ്രായം തേടിയ സർക്കാരിൻ്റെ നീക്കത്തെ മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രൂക്ഷമായി വിമർശിച്ചു. കൊലയാളികൾക്കുവേണ്ടി വാദിക്കുന്ന സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുകയാണെന്നും, അനുകൂല റിപ്പോർട്ട് എഴുതി വാങ്ങാനുള്ള ആസൂത്രിത നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു

Related Articles

- Advertisement -spot_img

Latest Articles