ന്യൂഡൽഹി: ഇന്ത്യയുടെ നാഗരിക പൈതൃകവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന സിന്ധ് പ്രദേശം ഭാവിയിൽ ഇന്ത്യയിലേക്ക് മടങ്ങി വന്നേക്കാമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. ന്യൂഡൽഹിയിൽ നടന്ന സിന്ധി സമാജ് സമ്മേളന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഈ സുപ്രധാന പ്രസ്താവന നടത്തിയത്.
ഭൂമിയെ സംബന്ധിച്ചിടത്തോളം അതിർത്തികൾ ശാശ്വതമല്ലെന്നും, ഭൗമരാഷ്ട്രീയ അതിർത്തികൾക്ക് മാറ്റം വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1947-ന് മുമ്പ് അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന സിന്ധ്, പാകിസ്ഥാനിലേക്കാണ് പോയത്. സിന്ധു നദീതട സംസ്‌കാരത്തിൻ്റെ ഉത്ഭവസ്ഥാനമായ സിന്ധ്, നാഗരികത പ്രകാരം എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
സമീപകാലത്ത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ വന്ന ഈ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്.



