14.6 C
Saudi Arabia
Sunday, March 1, 2026
spot_img

ഇറാനിലെ പ്രൈമറി സ്‌കൂളിന് നേരെ ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണം; 40 മരണം

ടെഹ്‌റാൻ: പശ്ചിമേഷ്യയെ യുദ്ധത്തിന്റെ വക്കിലെത്തിച്ച് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് സംയുക്ത വ്യോമാക്രമണം നടത്തി. മിനാബിലെ ഒരു സ്കൂളിന് നേരെ നടന്ന ആക്രമണത്തിൽ 40 കുട്ടികൾ കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. എന്നാൽ, ഈ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി മറ്റ് റിപ്പോർട്ടുകളില്ല എന്ന വൈരുദ്ധ്യവും നിലനിൽക്കുന്നുണ്ട്. മുൻകരുതൽ നടപടിയെന്ന നിലയിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് വ്യക്തമാക്കി. തലസ്ഥാനമായ ടെഹ്‌റാനിലെ യൂണിവേഴ്സിറ്റി സ്ട്രീറ്റ്, ജോംഹൂരി മേഖല എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ വസതിക്ക് സമീപവും സ്ഫോടനമുണ്ടായതായാണ് വിവരം.

യുഎസ്-ഇസ്രായേൽ ആക്രമണത്തിന് തൊട്ടുപിന്നാലെ ശക്തമായ പ്രത്യാക്രമണവുമായി ഇറാൻ രംഗത്തെത്തി. ഇസ്രായേലിലെ വിവിധ ലക്ഷ്യങ്ങളിലേക്ക് 30 മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടതായാണ് റിപ്പോർട്ടുകൾ. മുൻപ് പയറ്റിയിട്ടുള്ള സമാനമായ മിസൈൽ വർഷ രീതിയാണ് ഇത്തവണയും ഇറാൻ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, മിസൈലുകൾ എവിടെയെങ്കിലും പതിച്ചതായോ നാശനഷ്ടങ്ങൾ ഉണ്ടായതായോ ഉള്ള കാര്യത്തിൽ ഇസ്രായേൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്.

 

Related Articles

- Advertisement -spot_img

Latest Articles