റിയാദ്: ലോകത്തിലെ ഏറ്റവും വലിയ തുടർച്ചയായ കാൽനട ആകാശപാത ശൃംഖലയ്ക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് റിയാദിലെ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിന്. കാൽനട യാത്രക്കാർക്കായി നിർമിച്ച 15.46 കിലോമീറ്റർ ദൈർഘ്യമുള്ള ആകാശപാത 95 കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്നുണ്ട്.
ഗതാഗത തടസ്സങ്ങളും കാലാവസ്ഥ വിത്യസങ്ങളും നേരിടാതെ തൊഴിലാളികൾക്കും സന്ദർശകർക്കും താമസക്കാർക്കും എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നു. മെട്രോയുമായി ബന്ധിപ്പിച്ചാണ് നിർമാണം.
30,000 ചതുരശ്ര മീറ്റർ ഗ്ലാസും 3,000 ടണ്ണിലധികം സ്റ്റീലും ഉപയോഗിച്ച് നിർമ്മിച്ച പദ്ധതി 1,200 ജീവനക്കാരുടെ 5 ദശലക്ഷത്തിലധികം സുരക്ഷിതമായ ജോലി സമയം എടുത്താണ് പൂർത്തീകരിച്ചത്. കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ഓഫീസുകൾ, വീടുകൾ, കടകൾ, റെസ്റ്റോറന്റുകൾ, വിനോദ വേദികൾ എന്നിവയുമായി സ്കൈവാക്കുകൾ ബന്ധിപ്പിക്കുന്നു,
നഗര വികസനത്തിനുള്ള പ്രധാന ഇടമായി കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിനെ കാണുന്നുവെന്ന് മനസിലാക്കാൻ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ അംഗീകാരം സഹായിച്ചുവെന്ന് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് കമ്പനിയുടെ ചീഫ് അസറ്റ് ഡെലിവറി ഓഫീസർ ഫാഡി അൽഅഖ്ൽ പറഞ്ഞു.
2016-ൽ മിനിയാപൊളിസിൽ ആദ്യമായി സ്ഥാപിച്ച റെക്കോർഡ് ഇപ്പോൾ കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റ് മാറ്റി സ്ഥാപിച്ചത്. സുസ്ഥിരത നവീകരണത്തെ നയിക്കുന്ന ഒരു യുഗത്തിൽ, കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റക്റ്റ് നടക്കാവുന്ന നഗര രൂപകൽപ്പനയ്ക്ക് ഒരു പുതിയ മാനദണ്ഡം സൃഷ്ടിച്ചിരിക്കുന്നു. ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക അഡ്ജുഡിക്കേറ്റർ എംബാലി എൻകോസി പറഞ്ഞു.
90-ലധികം അന്താരാഷ്ട്ര, പ്രാദേശിക കമ്പനികളും ഗോൾഡ്മാൻ സാച്ച്സ്, ബെയിൻ & കമ്പനി, പെപ്‌സികോ എന്നിവയുൾപ്പെടെ 19 കമ്പനികളുടെ പ്രാദേശിക ആസ്ഥാനങ്ങളും കിംഗ് അബ്ദുള്ള ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുണ്ട്.



