തുർക്കിയിലെ സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരായ ഉപരോധം രാജ്യത്തിനെതിരായ വിലയിരുത്തലല്ല: അമേരിക്ക 

അങ്കാറ: തുർക്കി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മൂന്ന് സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരെ അമേരിക്ക അടുത്തിടെ ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങളെ തുർക്കി എന്ന രാജ്യത്തിനെതിരായ വിലയിരുത്തലായി കാണരുതെന്ന് അങ്കാറയിലെ യു.എസ് സ്ഥാനപതി തോം ബാരക് തുർക്കി അധികൃതരോട് ആവശ്യപ്പെട്ടു. ഉപരോധങ്ങളെ അങ്ങനെ തെറ്റായി വ്യഖ്യാനിക്കുന്നത് ഗുരുതരമായ പിഴവാകുമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ദുരുപയോഗം ചെയ്യാൻ കഴിയാത്തതും ശുദ്ധവും വിശ്വസനീയവുമായ ബാങ്കിംഗ് സംവിധാനം നിലനിൽക്കേണ്ടത് അങ്കാറയുടെ കൂടി ആവശ്യമാണെന്ന് വ്യക്തമാക്കി.തുർക്കിയുടെ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയെയല്ല ചോദ്യം ചെയ്യുന്നതെന്നും, മറിച്ച് ഒരു പ്രത്യേക സ്ഥാപനത്തിന്റെ തെറ്റായ പ്രവർത്തനങ്ങളെയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

അമേരിക്കയും തുർക്കിയും തമ്മിലുള്ള ദീർഘകാല ബന്ധം ഏതെങ്കിലും ഒരു സ്ഥാപനത്തിലോ ഒരു ദിവസത്തിലോ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. ഇറാന്റെ അനധികൃത സാമ്പത്തിക ഇടപാടുകളും പണം വെളുപ്പിക്കൽ വഴികളും ഓരോന്നായി അടയ്ക്കുക എന്നത് ഇറാൻ ഭരണകൂടത്തിനെതിരായ വാഷിംഗ്ടണിന്റെ ‘പരമാവധി സമ്മർദ്ദ’ പ്രചാരണത്തിന്റെ ഭാഗമാണ്. ഈ നടപടി ഒരു പ്രത്യേക സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ ലക്ഷ്യമിട്ടട്ടുള്ളതാണ്; അല്ലാതെ ഒരു രാഷ്ട്രത്തിനോ ബാങ്കിംഗ് സംവിധാനത്തിനോ തങ്ങളുടെ മിത്രരാജ്യത്തിനോ എതിരെയല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ സുസ്ഥിരതയുടെ കാര്യത്തിലും, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ ആശ്രയിക്കുന്ന സമുദ്രവ്യാപാര പാതകളുടെയും വാണിജ്യത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിലും അമേരിക്കയും തുർക്കിയും ഒരേ പക്ഷത്താണ് നിലകൊള്ളുന്നത്. മുൻകാലങ്ങളിൽ നേരിട്ട കഠിനമായ പ്രതിസന്ധികളിലും ഇരുരാജ്യങ്ങളും ഒന്നിച്ച് നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related Articles

- Advertisement -spot_img

Latest Articles