കൊച്ചി: മാസപ്പടി ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽ നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കും ഹൈക്കോടതി നോട്ടീസ്. എക്സാലോജിക്കും സി എം ആര് ലും ഉൾപ്പടെയുള്ള എല്ലാ എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.
സിഎംആര്-എക്സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി. നേരത്തേ മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്നാടന് നൽകിയ ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സി എം ആര് എലിന് അനധികൃതമായി അനുമതി നല്‍കിയതിന് പകരമായി വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് പണം നല്‍കിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം. തെളിവുകള്‍ ഹാജരാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നേരത്തേ തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയയിരുത്.