റിയാദ്: അഴിമതിക്കെതിരെയുള്ള നിയമ നടപടിയിൽ സൗദിയിൽ 2024ൽ 1708 പേരെ അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ അതോറിറ്റി ‘നസഹ’യാണ് ഇത് സംബന്ധിച്ചവിവരങ്ങൾ പുറത്തു വിട്ടത്. പൊതു മേഖലയിൽ ഗ്രസിച്ചു കൊണ്ടിരിക്കുന്ന അഴിമതിയെ നിർമാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തിന് വേണ്ടിയാണ് ‘നസഹ’ യുടെ പ്രവർത്തനം. അധികാര ദുർവിനിയോഗം, കൈക്കൂലി, ക്രമക്കേട്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട നിരവധി പേരെയാണ് ഇതിനകം ‘നസഹ’ അറസ്റ്റ് ചെയ്തത്.
വിവിധ പൊതു മേഖല ഓഫേസുകളിൽ കഴിഞ്ഞ വർഷത്തിൽ 37,124 റെയ്ഡുകൾ ‘നസഹ’ നടത്തി. 4000 കേസുകളിൽ തുടരന്വേഷണം നടത്തി. 1708 പേരെ അറസ്റ്റ് ചെയ്തതായും ‘നസഹ’ റിപ്പോർട്ട് ചെയ്യുന്നു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരും രാജകുടുംബാംഗങ്ങളും ഉയർന്ന റാങ്കിലുള്ള ജീവനക്കാരും ഇതിൽ ഉൾപ്പെടുന്നുണ്ട്. അഴിമതിക്കെതിരെ മുഖം നോക്കാതെയുള്ള നടപടിയുമായി മുന്നോട്ട് പോകുമെന്ന് ‘നസഹ’



