നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി

കൊച്ചി: 2017 ഫെബ്രുവരി 17-ന് മലയാള സിനിമ ലോകത്തും പൊതുസമൂഹത്തിലും വലിയ ഞെട്ടലുണ്ടാക്കിയ നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി എന്ന സുനിൽ എൻ.എസ്. ഉൾപ്പെടെ ആറ് പ്രതികൾക്ക് കോടതി 20 വർഷത്തെ കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

ഒന്നാം പ്രതിക്ക് പുറമെ, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലീം (വടിവാൾ സലീം), പ്രദീപ് എന്നിവർക്കാണ് ശിക്ഷ ലഭിച്ചത്. ഈ കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ആക്രമണത്തിന് ശേഷം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിലാണ് കോടതിയുടെ ഈ നിർണ്ണായക വിധി.

Related Articles

- Advertisement -spot_img

Latest Articles