തിരുവനന്തപുരം: എ ഡി ജി പിയെ ചൊല്ലി വിവാദങ്ങൾ കൊഴുക്കുമ്പോഴും എ ഡി ജി പി എം. ആർ. അജിത്കുമാറിനെ സംരക്ഷിച്ച് മുഖ്യമന്ത്രി. അന്വേഷണം പൂർത്തിയായതിന് ശേഷം മാത്രം മതി അജിത് കുമാറിനെതിരെ നടപടിയെന്ന് മുഖ്യമന്ത്രി. ആർ എസ് നേതാവിനെ കണ്ട വിഷയത്തിൽ കൂടി അന്വേഷണം നടക്കട്ടെ എന്നും യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.
അജണ്ടയിൽ ഉൾപ്പെടുത്തി വിഷയം ചർച്ച ചെയ്യണമെന്ന് ആർ ജെ ഡി ആവശ്യം ഉണയിച്ചിരുന്നെങ്കിലും അന്വേഷണം തീരട്ടെ എന്ന നിലപാടായിരുന്നു മുഖ്യമന്ത്രിക്ക്. എ കെ ജി സെന്ററിൽ ഇന്ന് ചേർന്ന മുന്നണി യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം.
അജിത് കുമാറിനെതിരെ നടപടി എടുക്കണമെന്ന് സി പി ഐയും ആർ ജെ ഡി ഉൽപ്പടെയുള്ള ഘടക കക്ഷികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അജിത്കുമാറിന് വേണ്ടി മുഖ്യമന്ത്രി ഉറച്ച നിലപാട് എടുക്കുകയായിരുന്നു
തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നും മുന്നണി തീരുമാനം എൽ ഡി എഫ് കൺവീനർ അറിയിക്കുമെന്ന് യോഗ ശേഷം സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.



