ടെഹ്റാൻ: ഇറാഖിലെ ഏഴ് മേഖലകളിൽ അമേരിക്കയും സൗദി അറേബ്യയും ചേർന്ന് നടത്തിയ ആകാശ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇറാൻ. ആക്രമണം ഇറാഖിന്റെ ദേശീയ പരമാധികാരത്തിന്മേലും ഭൗമിക അഖണ്ഡതയ്ക്ക് മേലുമുള്ള “വ്യക്തമായ കടന്നുകയറ്റമാണെന്ന്” ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ആളപായത്തിനിടയാക്കിയ ഈ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും, മേഖലയിൽ യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കാനുള്ള അമേരിക്കയുടെയും സിയോണിസ്റ്റ് ഭരണകൂടത്തിന്റെയും (ഇസ്രായേൽ) താല്പര്യങ്ങൾക്ക് അനുസൃതമായിട്ടുള്ളതാണെന്നും ഇറാൻ കുറ്റപ്പെടുത്തി.
“ഈ ആക്രമണങ്ങളിൽ രക്തസാക്ഷിത്വം വരിച്ച ഇറാഖിലെ ധീരരായ ജനങ്ങളുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം, ഇറാഖ് സർക്കാരിനും ജനങ്ങൾക്കും ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു. പ്രകോപനപരവും ക്രൂരവും അമാനുഷികവുമായ ഈ കുറ്റകൃത്യങ്ങളുടെ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് യുദ്ധക്കൊതിയന്മാരായ യു.എസ് ഭരണകൂടവും മേഖലയിലെ അവരുടെ പങ്കാളികളുമാണ് പൂർണ്ണ ഉത്തരവാദികൾ,” വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.



